ന്യൂഡൽഹി : ഡോക്ടർമാർ മരുന്നു കുറിക്കുമ്പോൾ ജനറിക് മരുന്നുകൾ എഴുതണമെന്നുള്ള പ്രധാനമന്ത്രിയുടെ നിർദ്ദേശം നടപ്പിലാക്കി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ. ഇത് കൃത്യമായി പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും മെഡിക്കൽ കൗൺസിൽ വ്യക്തമാക്കി.
സൂറത്തിൽ സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിനിടെ ജനറിക് മരുന്നുകൾ എഴുതുന്നത് നിർബന്ധമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു . ഇത് പാലിച്ചില്ലെങ്കിൽ കുറ്റകൃത്യങ്ങളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ലൈസൻസ് റദ്ദാക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
ബ്രാൻഡഡ് മരുന്നുകൾ കുറിക്കുന്നതിനു വേണ്ടി കമ്പനികൾ നടത്തിയ സമ്മർദ്ദം ഫലം കാണാതെ പോവുകയായിരുന്നു. മരുന്ന് കമ്പനികളിൽ നിന്ന് പണം പറ്റി വിലകൂടിയ മരുന്നുകൾ കുറിച്ച് നൽകിയിരുന്നവർക്കും ഇത് തിരിച്ചടിയാകും . ജനറിക് മരുന്നുകൾ കൂടുതലായി എത്തുന്നതോടെ മരുന്നുകളുടെ വിലയും കുറയും.