ഇടുക്കി: ഇടുക്കി പാപ്പാത്തി ചോലയിൽ കുരിശിന്റെ മറവിൽ സർക്കാർ ഭൂമിയിൽ നടത്തിയ കയ്യേറ്റം ഒഴിപ്പിക്കാൻ നടപടി തുടങ്ങി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് സബ് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വലിയ പോലീസ് സന്നാഹത്തോടെയാണ് ഒഴിപ്പിക്കൽ നടത്തുന്നത്.
ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ നിർദ്ദേശ പ്രകാരമാണ് റവന്യൂ ഉദ്യോഗസ്ഥർ പാപ്പാത്തി ചോലയിൽ കുരിശ് സ്ഥാപിച്ച് സർക്കാർ ഭൂമിയിൽ നടത്തിയ കയ്യേറ്റം ഒഴിപ്പിക്കാൻ നടപടി ആരംഭിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെ വൻ പോലീസ് സന്നാഹത്തോടെയാണ് സംഘം പാപ്പാത്തി ചോലയിലെത്തി കുരിശ് നിക്കം ചെയ്യാനുള്ള നടപടി ആരംഭിക്കുകയും ചെയ്തു.
അതിനിടയിൽ റവന്യൂ ഉദ്യോഗസ്ഥരെ ഒരു സംഘം കയ്യേറ്റ അനുകൂലികൾ വഴിയിൽ തടയുകയും ചെയ്തു. സ്ഥലത്തെ സംഘർഷ സാധ്യത കണക്കിലെടുത്ത് സബ് കളക്ടർ പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി.
ആത്മീയ ടൂറിസംഎന്ന പേരിൽ രണ്ടായിരം ഏക്കറോളം റവന്യൂ ഭൂമിയാണ് സ്ഥലത്തെ ഒരു കുടുംബത്തിന്റെ നേതൃത്വത്തിൽ കയ്യേറിയിരുന്നത്.
മുമ്പ് രണ്ടു തവണ ഈ കയ്യേറ്റം ഒഴിപ്പിക്കാൻ റവന്യു ഉദ്യോഗസ്ഥർ ശ്രമം നടന്നിരുന്നെങ്കിലും പരാജയ പെട്ടിരുന്നു. ഉച്ചയോടെ കയ്യേറ്റം പൂർണമായും തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയാണ് റവന്യൂ ഉദ്യോഗസ്ഥർ.