ചെന്നൈ: മന്നാർഗുഡി മാഫിയ എന്നു കുപ്രസിദ്ധിയാർജ്ജിച്ച ശശികല നടരാജനും കുടുംബവും എ.ഐ.എ.ഡി.എം.കെയിൽ നിന്നും പുറത്ത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. മുഖ്യമന്ത്രി പളനിസാമിയടക്കം 20 മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു.
ശശികലയെയും, ദിനകരനെയും പാർട്ടി പദവികളിൽ നിന്നു നീക്കാനും യോഗത്തിൽ തീരുമാനമായി. ശശികല കുടുംബത്തിൽ നിന്ന് പാർട്ടിയെ മോചിപ്പിക്കുമെന്ന് ധനമന്ത്രി ജയകുമാർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഓ പനീർസെൽവത്തിന്റെ ആവശ്യങ്ങൾ എതിർ വിഭാഗം അംഗീകരിച്ചതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു വഴിത്തിരിവിനാണ് കളമൊരുങ്ങുന്നത്.
ഓ പനീർ സെൽവത്തിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ജയകുമാർ പറഞ്ഞു. പാർട്ടി പ്രവർത്തകരുടെ ആഗ്രഹം നടപ്പാക്കും. പാർട്ടിയെ നയിക്കാൻ പ്രത്യേക സമിതിക്കു രൂപം നൽകാനും യോഗത്തിൽ തീരുമാനമായി.