ദമാസ്കസ്: സിറിയയിൽ അഭയാർത്ഥി ബസിന് നേരെയുണ്ടായ കാർ ബോബ് സ്ഫോടനത്തിൽ നൂറോളം ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടേയും നില ഗുരുതരമാണ്. അതിനാൽ മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ട്.
ആലപ്പോയ്ക്കു സമീപം വിമതമേഖലയിൽനിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനിടെയായിരുന്നു ആക്രമണം നടന്നത്. റഷിദിനിൽ കാറിലെത്തിയ ചാവേറാണ് ആക്രമണം നടത്തിയത് എന്നാണ് റിപ്പോർട്ട്.
ആലപ്പോയുടെ സർക്കാർ നിയന്ത്രിത പ്രദേശങ്ങളിലേക്കു പോകാൻ ആയിരക്കണക്കിനാളുകളാണു ഫുവ, കാഫ്രയ പട്ടണങ്ങളിൽ കാത്തുനിൽക്കുന്നത്.