ജരീബു: ടാൻസാനിയയിൽ അജ്ഞാതന്റെ വെടിയേറ്റ് എട്ടു പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പട്രോളിംഗ് കഴിഞ്ഞു മടങ്ങിയ പൊലീസ് സഞ്ചരിച്ചിരുന്ന ജീപ്പിന്റെ ഡ്രൈവറെയാണ് ആദ്യം അജ്ഞാതൻ വെടി വച്ച് വീഴ്ത്തിയത്. അതിനു ശേഷം മറ്റ് ഉദ്യോഗസ്ഥരെയും വധിക്കുകയായിരുന്നു.
കൊല നടത്തിയതിനു ശേഷം ഇവരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളും കൈക്കലാക്കിയാണ് അക്രമി കടന്നത്. അതേസമയം ആക്രമണത്തിനു പിന്നിൽ ആരാണെന്ന കാര്യം വ്യക്തമല്ലെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
സമീപകാലത്ത് ടാൻസാനിയയിൽ സമാനമായ സംഭവം നിരവധിയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തോക്കുധാരികളുടെ ആക്രമണത്തിൽ ഡസൻ കണക്കിന് പൊലീസുകാർക്ക് ജീവൻ നഷ്ടമായതായാണ് വിവരം.