ഇടുക്കി: മൂന്നാറിലെയും പരിസര പ്രദേശങ്ങളിലേയും ഭൂമി കൈയ്യേറ്റവും അനധികൃത നിര്‍മ്മാണവും തടയാന്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കെ.ഡി.എച്ച്, ചിന്നക്കനാല്‍, പളളിവാസല്‍, വില്ലേജുകളുടെ അതിര്‍ത്തി നിർണ്ണയിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം.
മൂന്നാര്‍ വിഷയത്തില്‍ കൃത്യമായ പരിഹാരം കണ്ടെത്തുന്നതിന് പ്രത്യേക ആക്ഷന്‍പ്ലാന്‍ തയ്യാറാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. നിയമവിരുദ്ധമായ നിര്‍മ്മാണങ്ങളെയും കയ്യേറ്റങ്ങളെയും കുറിച്ച് പഠിക്കുന്നതിനും കെ.ഡി.എച്ച്, പളളിവാസല്‍, ചിന്നക്കനാല്‍ തുടങ്ങിയ വില്ലേജുകളുടെ അതിര്‍ത്തി നിര്‍ണ്ണയിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനുമാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. റവന്യൂ വകുപ്പ്മന്ത്രി ഇ ചന്ദ്രശേഖരന്റെ നിര്‍ദ്ദേശ പ്രകാരം കയ്യേറ്റക്കാരുടെ പട്ടിക തയ്യാറാക്കുകയാണ് ജില്ലാ ഭരണകൂടത്തിന്റെ ആദ്യ നടപടി.
ഇതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കും അതാത് തഹസില്‍ദാര്‍മാര്‍ക്കും ഭൂമി സംബന്ധമായ രേഖകള്‍ പരിശോധിച്ച് സര്‍ക്കാര്‍ ഭൂമിയില്‍ കയ്യേറ്റങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കും. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നടന്നിട്ടുളള വന്‍കിട കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് തീരുമാനം. ടാറ്റയുടെ കൈവശമുളള ഭൂമിയെ കുറിച്ചും ഈ ഭൂമികളുടെ പാട്ട കരാറും ഉടമസ്ഥ അവകാശ രേഖകളും സംഘം പരിശോധിക്കും. ഇതിനു മുന്നോടിയായി റവന്യു ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് അടുത്ത ആഴ്ച ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.