കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ നടപടിക്കെതിരെ ശകതമായ പ്രക്ഷോഭം നടത്താൻ ഹിന്ദു ഐക്യവേദിയുടെ തീരുമാനം. കൊല്ലം ചക്കുവളളി ക്ഷേത്രഭൂമി കയ്യേറിവരെ അടിയന്തരമായി ഒഴിപ്പിച്ചില്ലങ്കില്‍ ശക്തമായ സമരത്തിന് ഹിന്ദു ഐക്യ വേദി നേതൃത്വം നല്‍കും. മേയ് പന്ത്രണ്ടിന് ഹിന്ദു നേതൃസമ്മേളനം ആലപ്പുഴയില്‍ നടക്കുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജു അറിയിച്ചു.
ഹിന്ദുഐക്യ വേദിയുടെ 14 മത് സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം. കൊല്ലം ചക്കുവളളി പരബ്രഹ്മ ക്ഷേത്രത്തിന്റെ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാത്ത പക്ഷം ഹിന്ദു ഐക്യവേദി ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ഇ.എസ് ബിജു അറിയിച്ചു.
സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന വർദ്ധിച്ചു വരുന്ന അക്രമത്തില്‍ പ്രതിക്ഷേധിച്ച് ഏപ്രില്‍ ഇരുപത്തിയഞ്ചിന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. മേയ് രണ്ട് മാറാട് ദിനത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ സെമിനാറുകള്‍ നടത്തും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സംസ്ഥാനത്തെ ഇരുപത്തിയഞ്ചു കേന്ദ്രങ്ങളില്‍ ഹിന്ദു അവകാശ സമ്മേളനം നടത്തും. കയ്യേറ്റം ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ടു മേയ് 23ന് ഇടുക്കി കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്താനും ഹിന്ദു ഐക്യവേദി തീരുമാനിച്ചു.
അതിരപ്പളളി പദ്ധതി നടപ്പാക്കരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു. മേയ് പന്ത്രണ്ടിന് ആലപ്പുഴയില്‍ വച്ച് ഹിന്ദു നേതൃസമ്മേളനം നടക്കുമെന്നും ഇ.എസ് ബിജു പറഞ്ഞു.