ന്യൂഡൽഹി: ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ യാദവിന് വധശിക്ഷ പ്രഖ്യാപിച്ച പാകിസ്ഥാൻ നടപടിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. പാക് ജയിലിൽ കഴിയുന്ന കുൽഭൂഷന്റെ വധശിക്ഷ നടപ്പാക്കിയാൽ പാകിസ്ഥാൻ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി.
പാർലമെന്റിൽ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. കുൽഭൂഷൺ യാദവ് ഇന്ത്യയുടെ പുത്രനാണ്. കുടുംബാങ്ങളുമായി സർക്കാർ നിരന്തര സമ്പർക്കത്തിലാണ് എന്ത് വിലകൊടുത്തും കുൽഭൂഷണെ ഇന്ത്യയിൽ തിരിച്ചെത്തിക്കുമെന്നും സുഷമ വ്യക്തമാക്കി.