സ്വീഡനിൽ ഇന്നലെയുണ്ടായ യുകെയ്ക്ക് സമാനമായ ഭീകരാക്രമണത്തിൽ മരണം 4 ആയി. സ്വീഡീഷ് തലസ്ഥാനമായ സ്റ്റോക്ഹോമിൽ അക്രമി ആൾക്കൂട്ടത്തിന് നേരെ ലോറി ഇടിച്ചുകയറ്റുകയായിരുന്നു. അതേസമയം സംഭവം ഭീകരാക്രമണമെന്ന് പ്രധാനമന്ത്രി സ്റ്റീഫൻ ലോഫ്വൻ സ്ഥിരീകരിച്ചു.
സ്വീഡന്റെ സലസ്ഥാന നഗരമായ സ്റ്റോക്ഹോമിലെ ക്വീന്‍ സിറ്റിയിൽ ഇന്നലെ പ്രാദേശിക സമയം വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. വഴിയോര വ്യാപാരശാലയിലേക്ക് അക്രമി ട്രക്ക് ഓടിച്ച് കയറ്റുകയായിരുന്നു. ഇന്ത്യൻ എംബസിക്ക് സമീപമായിരുന്നു സംഭവം ഉണ്ടായത്. സംഭവത്തിൽ 4 പേർ കൊല്ലപ്പെട്ടു.
നിരവധിപേർക്ക് പരുക്കേറ്റിട്ടുണ്ട്. അക്രമി എന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് ഇന്നലെ തന്നെ പിടികൂടിയിരുന്നു. എന്നാൽ ഇതാണ് പ്രതി എന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സ്വീഡൻ അക്രമിക്കപ്പെട്ടുവെന്നും. സംഭവം തീവ്രവാദ ആക്രമണമെന്നതിന് തെളിവുകൾ ഉണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി സ്റ്റീഫൻ ലോഫ്വന്റെ വാക്കുകൾ.
അതേസമയം ട്രക്ക് ഓടിച്ച് കയറ്റിയതിന് ശേഷം അക്രമി വെടിയുതിർക്കുകയും ചെയ്തുവെന്ന് ദൃസാക്ഷികൾ പറഞ്ഞു.