ന്യൂഡൽഹി : ജമ്മു കശ്മീരിൽ വിഘടനവാദ പ്രക്ഷോഭങ്ങൾ നടത്താൻ പാകിസ്ഥാൻ ഒഴുക്കിയത് 800 കോടിയെന്ന് രഹസ്യാന്വേഷണ സംഘടനയുടെ കണ്ടെത്തൽ . കശ്മീർ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനി , അസിയ അന്ത്രാബി അടക്കമുള്ളവർക്കാണ് പാകിസ്ഥാൻ പണം നൽകിയതെന്നും റിപ്പോർട്ട്.
പെട്രോൾ ബോംബുകൾ ഉണ്ടാക്കുകയും കല്ലേറു നടത്തുകയും ചെയ്യുന്നവർക്ക് നൽകാൻ വേണ്ടിയാണ് പണം കൈമാറിയതെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട് . 2016 ജൂലൈ മുതൽ തന്നെ കലാപമുണ്ടാക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്ത പാകിസ്ഥാൻ ബുർഹാൻ വാനി കൊല്ലപ്പെട്ടത് മുതലെടുക്കുകയായിരുന്നു.
നോട്ട് നിരോധനം വന്നത് പാകിസ്ഥാനിൽ നിന്നുള്ള ഒഴുക്കിന്റെ വേഗത ഗണ്യമായ രീതിയിൽ കുറച്ചു. ഭീകര പ്രവർത്തനങ്ങൾക്കായ് നുഴഞ്ഞ് കയറുന്നവർ വഴിയായിരുന്നു പണം എത്തിച്ചിരുന്നത്. ഇടനിലക്കാർ വഴിയും ഹവാല വഴിയും ലഹരി കടത്തു വഴിയും പണം എത്തിച്ചിരുന്നു. ഇത് കുറയാൻ നോട്ട് നിരോധനം കാരണമായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട് .