ദുബായ്: ദുബായില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവരുടെ സ്പോണ്സര്മാര്ക്ക് ഇനി മുതല്‍ പ്രതിമാസം 500 ദിര്‍ഹം പിഴ ചുമത്തും. നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സിനുളള സമയപരിധി വെളളിയാഴ്ച അവസാനിച്ചതോടെയാണ് പിഴ ചുമത്തുന്നത്. അടുത്തവര്‍ഷം ജനുവരി ഒന്നു മുതല്‍ സന്ദര്‍ശക വിസയിലെത്തുന്നവർക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും.
വിവിധ ഘട്ടങ്ങളിലായി ദുബായില്‍ നടപ്പാക്കിയ ആരോഗ്യ ഇന്‍ഷുറന്‍സിനുളള സമയപരിധിയാണ് വെളളിയാഴ്ച അവസാനിച്ചത്. ആശ്രിത വിസയില്‍ ഉളളവര്‍ക്കും തൊഴിലാളികള്‍ക്കും ഇന്‍ഷുറന്‍സ് ഉറപ്പാക്കേണ്ടത് സ്പോണ്‍സര്‍മാരുടെ ഉത്തരവാദിത്വമാണെന്ന് ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി. ഇന്‍ഷുറന്‍സ് എടുത്തു നല്‍കാത്ത തൊഴിലുടമയിൽ നിന്ന് ഓരോമാസവും 500 ദിര്‍ഹം പിഴ ഈടാക്കും.
ചട്ടം ലംഘിക്കുന്നവര്‍ക്ക് വിസ പുതുക്കാനോ പുതിയ വിസ എടുക്കാനോ കഴിയില്ല. വിസ പുതുക്കാനോ പുതിയ വിസക്കായോ അപേക്ഷ സമര്‍പ്പിക്കുമ്പോഴാണ് പിഴ ഈടാക്കുക. കുടുംബമായി താമസിക്കുന്നവര്‍ ഭാര്യ, മക്കള്‍, മറ്റുള്ള ആശ്രിതര്‍ എന്നിവരുടെ ഇന്‍ഷുറന്‍സ് ഉറപ്പാക്കണം. തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്നും ഇതിന് പണം ഈടാക്കാന്‍ പാടില്ലെന്നും ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി. പ്രതിമാസ ശമ്പളം നാലായിരമോ അതില്‍ താഴെയോ ആണെങ്കില്‍ 550 മുതല്‍ 700 ദിര്‍ഹം വരെ നല്കി ആരോഗ്യ ഇന്‍ഷുറന്‍സെടുക്കാം.
ഡിസംബര്‍ 31-ന് ശേഷം രാജ്യത്ത് എത്തുന്ന സന്ദര്‍ശകര്‍ക്കും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് ബാധകമായിരിക്കും. സന്ദര്‍ശക വിസ നല്കുന്ന കമ്പനികള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കുമാണ് ഇതിന്റെ ഉത്തരവാദിത്വം. ഇന്‍ഷുറന്‍സ് പ്രീമിയം തുക വിസ നിരക്കിനൊപ്പം ഈടാക്കും.