സിങ്ചിയാങ്: ഭീകരവാദത്തിനെതിരെയുള്ള നടപടികളെന്ന പേരിൽ ന്യൂനപക്ഷ പീഡനവുമായി ചൈനീസ് സർക്കാർ. രാജ്യത്തെ ഒരു വിഭാഗം മുസ്ലീങ്ങൾക്കെതിരെ വിചിത്രമായ നിയമങ്ങളാണ് പ്രാബല്യത്തിൽ വരുത്തിയത്. താടിവളർത്താനും പർദ്ദ ധരിക്കാനും മാത്രമല്ല ടിവി കാണുന്നതിനുപോലും പുതിയ നിയമ പ്രകാരം വിലക്കുണ്ട്.
ചൈനയുടെ പടിഞ്ഞാറൻ പ്രവിശ്യയായ സിങ്ചിയാങിൽ ജനസംഖ്യയുടെ 45 ശതമാനവും ഉയ്ഗർ എന്ന വിഭാഗമാണ്. തുർക്കിയില്‍ നിന്നും കുടിയേറിയ മുസ്ലീം വിഭാഗമാണ് ഇവർ. ഇവിടെയാണ് വിചിത്ര നിമയങ്ങുമായി ചൈനീസ് സർക്കാർ പൗരാവകാശങ്ങൾക്കുമേൽ കടന്നുകയറ്റം നടത്തിയിരിക്കുന്നത്.
ഇസ്ലാമിക് ഭീകരവാദത്തിനെതിരെയുള്ള നടപടികളുടെ ഭാഗമെന്ന വിശേഷണത്തോടെയാണ് നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. താടി നീട്ടി വളർത്തുന്നതിനും പരമ്പരാഗത വസ്ത്രം ധരിക്കാനും വിലക്കുണ്ട്. രാജ്യത്തെ ഔദ്യോഗിക ടെലിവിഷൻ കാണുന്നതും നിരോധിച്ചു. ഉയ്ഘർ വിഭാഗത്തിനെതിരെയുള്ള വിവേചനത്തെക്കുറിച്ച് നേരത്തെയും വാർത്തകൾ പുറത്തുവന്നിരുന്നു.
നിരവധി സ്ഫോടനങ്ങൾ ഇവിടെ എല്ലാ വർഷവും നടക്കാറുണ്ട്. ഐഎസ് ഭീകരവാദികളും വിഘടനവാദികളുമാണ് ഇതിന് കാരണമെന്നാണ് സർക്കാർ പക്ഷം. പുതിയ നിയമപ്രാകാരം വ്യവസ്ഥകൾ ഇനിയുമുണ്ട്. സർക്കാർ സ്കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കാൻ പാടില്ല. കുടുംബാസൂത്രണ പദ്ധതികൾ ലംഘിക്കരുത്, സ്വന്തം ആചാരപ്രകാരം മാത്രമേ വിവാഹം കഴിക്കാവു എന്നിങ്ങനെ പോകുന്നു ആ പരിഷ്കാരങ്ങള്‍.
പുതിയ നിയമങ്ങൾ ഔദ്യോഗികമായി അംഗീകരിച്ചതായി അധികൃതർ അറിയിച്ചു. നേരത്തെ ഉയ്ഘർ വിഭാഗത്തിന് പാസ്പോർട്ട് നൽകേണ്ടതില്ലെന്ന തീരുമാനം ചൈനീസ് സർക്കാർ എടുത്തിരുന്നെങ്കിലും പിന്നീട് അത് മാറ്റിയിരുന്നു.