കൊളംബിയയിൽ മണ്ണിടിച്ചിലിൽ നൂറിലേറെ മരണം. നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്. കനത്തമഴയിലും മണ്ണിടിച്ചിലിലും ആയിരക്കണക്കിന് പേരെ കാണാതായിട്ടുമുണ്ട്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രസിഡന്റ് ജുവാൻ മാനുവൽ സാന്റോസ് അറിയിച്ചു.
ദിവസങ്ങളായി നീണ്ടുനിൽക്കുന്ന കനത്ത മഴയും വെള്ളപ്പൊക്കത്തെയുംതുടര്ന്നാണ് മണ്ണിടിച്ചിലുമുണ്ടായത്. നിരവധി വീടുകളും വലിയ കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. ആശുപത്രികള്‍ പരിക്കേറ്റവരെ കൊണ്ടി നിറഞ്ഞതായാണ് റിപ്പോര്‍ട്ട്. തെക്ക് പടിഞ്ഞാറൻ കൊളിംബിയയെയാണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത്. നഗരം മുഴുവന്‍ ശവപ്പറമ്പായി മാറിയെന്നും വൈദ്യുതി കുടിവെള്ളവിതരണമൊക്കെ താറുമാറായെന്നും മോക്കോ പ്രവിശ്യയിലെ മേയര്‍ പറഞ്ഞു.
മോക്കോ നദി കരകവിഞ്ഞതാണ് പ്രശ്നത്തിന് കാരണമെന്നും. രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാണെന്നും മേയര്‍ അറിച്ചു.
നദിയില്‍ വെളളം നിറഞ്ഞത് നേരത്തെ അറിയാൻ കഴിഞ്ഞതിനാല്‍ നിരവധി പേര് രക്ഷപ്പെട്ടെന്നും അല്ലെങ്കില്‍ മരണസംഖ്യ ഇതിലും ഉയരുമായിരുന്നെന്നും പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചുറ്റുമുള്ള 17 പ്രദേശങ്ങളെയും ദുരിതം ബാധിച്ചിട്ടുണ്ട്. പല വീടുകളുടെയും മേല്‍ക്കൂര വരെ ചെളികെട്ടിയ അവസ്ഥയിലാണ്.