മൂന്നാർ: ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഭൂമിയെ കുറിച്ച് അന്വേഷണം നടത്താന്‍ റവന്യൂ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിതായി ജില്ലാ കളക്ടര്‍ ജി ആര് ഗോകുല്‍. ലാന്റ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും വിശദമായ പരിശോധനയില്‍ പട്ടയം വ്യാജമാണെന്ന് തെളിഞ്ഞാല്‍ റദ്ദാക്കുമെന്നും അദ്ദേഹം മൂന്നാറില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവേ കൂട്ടി ചേര്‍ത്തു.
രാജേന്ദ്രന്റെ വീടിരിക്കുന്ന സ്ഥലം കെഎസ്ഇബി ഭൂമിയിലാണെന്ന് നേരത്തെ ലാന്റ് റവന്യൂ കമ്മീഷ്ണറുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നെങ്കിലും ജില്ലാ ഭരണകൂടം കയ്യേറ്റം ഒഴിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. ലാന്റ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട് വന്ന സാഹചര്യത്തിലും തന്റെ ഭൂമി കയ്യേറ്റത്തില്‍ പെട്ടതല്ലെന്നും രേഖകള്‍ ഉണ്ടന്നും ചൂണ്ടികാട്ടി രാജേന്ദ്രന് നേരത്തെ രംഗത്തെത്തിയിരുന്നു.
ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം വസ്തുവിന്റെ രേഖകള്‍ സംബന്ധിച്ച് പരിശോധന നടന്നു വരികയാണ് വിശദമായ പരിശോധനകള്‍ക്ക് ശേഷം കയ്യേറ്റഭൂമിയാണെന്ന് തെളിഞ്ഞാല്‍ കയ്യേറ്റം ഒഴിപ്പിക്കുമെന്നും ജില്ലാ കളക്ടര്‍ കൂട്ടിചേര്‍ത്തു.