ന്യൂഡൽഹി : ദലായ്ലാമയുടെ അരുണാചൽ സന്ദർശനത്തിനെതിരെ വീണ്ടും ചൈന . സന്ദർശനവുമായി ഇന്ത്യ മുന്നോട്ടു പോയാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് ചൈനീസ് വിദേശകാര്യവകുപ്പ് മുന്നറിയിപ്പ് നൽകി.
അരുണാചലിലെ തവാങ്ങിൽ വരുന്ന ഏപ്രിൽ നാലിനാണ് ടിബറ്റൻ ആത്മീയ നേതാവായ ദലായ്ലാമ സന്ദർശനം നടത്തുന്നത് . തവാങ്ങ് തങ്ങളുടെ അധികാരത്തിന്റെ കീഴിലുള്ള ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനയുടെ പക്ഷം . എന്നാൽ ഇത് ഇന്ത്യ പൂർണമായും തള്ളിക്കളഞ്ഞിട്ടുണ്ട് .
രാജ്യത്തിന്റെ അധികാര പരിധിയിലുള്ള പ്രദേശത്ത് ആരു സന്ദർശനം നടത്തണമെന്ന് തീരുമാനിക്കുന്നത് ഇന്ത്യയാണെന്നും ചൈന അതിൽ ഇടപെടേണ്ട കാര്യമില്ലെന്നും കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.