ന്യൂഡൽഹി: ഐപിഎൽ ക്രിക്കറ്റ് ആവേശത്തിന് ഇനി ദിവസങ്ങൾ മാത്രം. ഏപ്രിൽ അഞ്ചിന് ഹൈദരാബാദിൽ നടക്കുന്ന ആദ്യമത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും.
ഇന്ത്യൻ മൈതാനങ്ങൾ കുട്ടിക്രിക്കറ്റിന്‍റെ ആവേശത്തിലലിയാൻ തയ്യാറെടുത്തുകഴിഞ്ഞു. 60 മത്സരങ്ങളുള്ള ഈ സീസണിൽ പല ടീമുകളും പുതിയ താരങ്ങളെയും കോച്ചുകളെയുമാണ് കളത്തിലിറക്കിയിരക്കുന്നത്. അതുകൊണ്ടുതന്നെ മത്സങ്ങളും കടുക്കുമെന്നാണ് ആദ്യവിലയിരുത്തലുകൾ.
എട്ട് ടീമുകളാണ് ഇത്തവണയുള്ളത്. സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ലയൺസ്, കിങ്സ് ഇലവൻ പഞ്ചാബ്, റൈസിങ് പൂനെ സൂപ്പർ ജെയിന്‍റ്സ്, ഡൽഹി ഡെയർ ഡെവിൾസ് എന്നിവയാണ് ടീമുകൾ.
വിലകൂടിയ താരം ബെൻസ്റ്റോക്സ് തന്നെയാണ് ശ്രദ്ധാകേന്ദ്രം, പതിനാലരക്കോടിരൂപയ്‌ക്കാണ് ബെൻസ്റ്റോക്സിനെ പൂനെ സ്വന്തമാക്കിയിരിക്കുന്നത്. അഫ്ഗാൻ താരവും ഉൾപ്പെടുന്നു എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. മലയാളിതാരങ്ങളായ സഞ്ജു സാംസൺ, സച്ചിൻ ബേബി, ബേസിൽ തമ്പി എന്നിവരുടെ ഭാവി നിർണ്ണയിക്കുന്ന മത്സരംകൂടിയാവും ഇത്തവണത്തെ ഐപിഎൽ.
ടെസ്റ്റ് ക്രിക്കറ്റിന്‍റെ ആവേശത്തിനുശേഷമുള്ള ഐപിഎൽ പത്താംസീസൺ മത്സരങ്ങളെ വരവേൽക്കാൻ ക്രിക്കറ്റ് പ്രേമികൾ തയ്യാറെടുത്തുകഴിഞ്ഞു.