കണ്ണൂർ: തലശ്ശേരിയില്‍ സമാധാനയോഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്കു നേരേ സി.പി.എം ആക്രമണം. തലശ്ശേരി ഗോപാല്‍പേട്ട ചാലിലാണ് അറുപതുകാരിയായ വീട്ടമ്മയുള്‍പ്പെടെ അഞ്ചുപേരെ സി.പി.എം സംഘം മര്‍ദ്ദിച്ചത്.
ചാലില്‍ സ്വദേശികളായ ശ്രീദേവി, മണികണ്ഠന്, വിനീത്, പ്രദീപന്, നിരഞ്ജന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നു രാവിലെ ഇവരുടെ വീടിനുമുന്നില്‍ ബൈക്കുകളിലെത്തിയ സി.പി.എം സംഘം ഇവർക്കെതിരേ ആക്രമണമഴിച്ചുവിടുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ സര്‍വ്വകക്ഷി സമാധാനയോഗം നടന്നത്. പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.