ന്യൂഡൽഹി: ആർ.എസ്.എസ് പ്രവർത്തകനായ പെരുമ്പിലാവ് സ്വദേശി സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം നേതാവിന് സുപ്രീം കോടതി തടവുശിക്ഷ വിധിച്ചു. തൃശ്ശൂർ സി.പി.എം ജില്ലാ കമ്മറ്റിയംഗം കൊരട്ടിക്കര ബാലാജിക്കാണ് തടവുശിക്ഷ വിധിച്ച് സുപ്രീം കോടതി ഉത്തരവായത്. മുൻ എം.എൽ.എ ബാബു എം പാലിശ്ശേരിയുടെ സഹോദരനാണ് ബാലാജി.
ഏഴുവർഷത്തെ തടവാണ് സുപ്രീം കോടതി ബാലാജിക്കു വിധിച്ചത്. ഇയാളെക്കൂടാതെ മറ്റ് അഞ്ചു പേരുടെ തടവു ശിക്ഷയും കോടതി പുനഃസ്ഥാപിച്ചു. ഇവരെ നേരത്തേ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരേ സുരേഷ് ബാബുവിന്റെ ബന്ധുക്കൾ നൽകിയ ഹർജ്ജിയിന്മേലാണ് വിധി.
ഹൈക്കോടതി വെറുതേവിട്ട കേസ് സുപ്രീം കോടതി പുനഃപ്പരിശോധിച്ച് ശിക്ഷ വിധിക്കുന്ന നടപടി അപൂർവ്വങ്ങളിൽ അപൂർവ്വമാണ്.