മലപ്പുറം: എ.കെ ബാലന്റെ മകൻ ഒരിക്കലും സർക്കാരിന്റെ സാമ്പത്തികസഹായത്തിന് അർഹതയുളളയാളല്ലെന്ന് കെ.പി.സി.സിയുടെ താൽക്കാലിക ചുമതലയുളള പ്രസിഡന്റ് എം.എം ഹസൻ.
സാമ്പത്തിക മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ദളിത് വിഭാഗങ്ങള്‍ക്ക് വിദേശ പഠനത്തിന് സര്‍ക്കാര്‍ ആനൂകൂല്യങ്ങള്‍ നല്‍കുന്നത്. എ.കെ ബാലന് ഒരിക്കലും ഇതിന് അര്‍ഹനല്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ പരിശോധിക്കുമെന്നും ഹസന് മലപ്പുറത്ത് പറഞ്ഞു.
2015ൽ എ.കെ ബാലൻ എം.എൽ.എ ആയിരുന്ന കാലത്ത് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് മകൻ നിഖിൽ ബാലൻ വിദേശത്ത് എൽ.എൽ.എം പഠനത്തിനായി സർക്കാർ സാമ്പത്തികസഹായം സ്വീകരിച്ച വാർത്ത ജനം ടിവിയാണ് പുറത്തു വിടുന്നത്. ഇതിനോടു പ്രതികരിക്കുകയായിരുന്നു എം.എം ഹസൻ. പതിനഞ്ച് ലക്ഷത്തി മൂവായിരത്തി ഒരുനൂറ്റിമുപ്പത്തി ഒമ്പത് രൂപയാണ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് നിഖിൽ ബാലൻ സർക്കാരിൽ നിന്നും കൈപ്പറ്റിയത്.