ഖൈരാൻ: പാക് പഞ്ചാബ് പ്രവിശ്യയിൽ 5 തീവ്രവാദികളെ സൈന്യം വധിച്ചു. ഭീകരവാദസംഘടനകളായ അൽ ഖ്വായ്ദ, താലിബാൻ എന്നിവയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്.
ഗുജറാത്തിലെ സുരക്ഷാ ആസ്ഥാനങ്ങളെയും, പ്രധാനപ്പെട്ട സ്ഥാപനങ്ങളെയും ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നവരാണിവരെന്നാണ് വിവരം. പഞ്ചാബ് പൊലീസിലെ ഭീകരവാദവിരുദ്ധ സേനയ്ക്ക് എട്ടോളം ഭീകരർ ഹഗുജറാത്തിലെ ഗുഞ്ച ജില്ലയിൽ ഒളിഞ്ഞിരിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തേത്തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. ലാഹോറിൽ നിന്നും 150 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. ഗുജറാത്തിലും ഖൈരാനിലും ആക്രമണമഴിച്ചു വിടുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ഭീകരവാദവിരുദ്ധസേന പ്രദേശം റെയിഡ് ചെയ്യുകയും ഭീകരരോട് കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഭീകരർ സേനയ്ക്കു നേരേ നിറയൊഴിക്കുകയായിരുന്നു. സേന നടത്തിയ പ്രത്യാക്രമണത്തിലാണ് അഞ്ചു ഭീകരർ കൊല്ലപ്പെട്ടത്. അതേസമയം മൂന്നു പേർ ഇരുട്ടിന്റെ മറ പറ്റി രക്ഷപ്പെട്ടു. ഇവരിൽ നിന്നും വൻ തോതിൽ ആയുധ ശേഖരവും, സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തതായി സേനാവൃത്തങ്ങൾ അറിയിച്ചു.