ന്യൂഡൽഹി: തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിലുളള യരിപ്പോര ഗ്രാമത്തിൽ പൊലീസ് സംഘത്തിനെതിരേ ഭീകരാക്രമണം. യരിപ്പോര പൊലീസ് സ്റ്റേഷനു സമീപത്തു വച്ച് സേനയ്ക്കെതിരേ ഭീകരവാദികൾ നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
സേനയ്ക്കെതിരേ കല്ലെറിയുന്ന വിഘടനവാദികളെ നിയന്ത്രിക്കുന്നതിനായി വിന്യസിച്ച പൊലീസ് സംഘത്തിനെതിരേയാണ് ഭീകരവാദികൾ ആക്രമണം അഴിച്ചു വിട്ടത്. വിഘടനവാദികൾ ഭീകരരുടെ പിന്തുണയോടെയാണു പ്രവർത്തിച്ചു വരുന്നതെന്നതിന്റെ ഏറ്റവും പുതിയ തെളിവു കൂടിയാവുകയാണ് ഈ സംഭവം. അതേസമയം ഏറ്റുമുട്ടലിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്നലെ ബന്ദിപ്പോരയിൽ അഡീഷണൽ പൊലീസ് സൂപ്രണ്ടിനെ വീടിനു നേരേ ഭീകരവാദികൾ വെടിയുതിർത്തിരുന്നു.