ന്യൂഡൽഹി: ചരക്കുസേവന നികുതി ബില്ലുകൾ ലോക്സഭ പാസാക്കി. ഇതുമായി ബന്ധപ്പെട്ട നാലു ബില്ലുകളാണ് ലോക്സഭ പാസാക്കിയത്. തൃണമൂൽ കോൺഗ്രസ് ഒഴികെ മറ്റു പ്രതിപക്ഷകക്ഷികളും ബില്ലിനെ അനുകൂലിച്ച് സഭയിൽ വോട്ടു ചെയ്തു. ഇതിനെതിരേ പ്രതിഷേധിച്ച തൃണമൂൽ അംഗങ്ങൾ സഭ ബഹിഷ്കരിച്ചു.
എട്ടു മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ജി.എസ്.ടി ബില്ലുകൾ സഭ പാസാക്കിയത്. ഈ ബില്ലുകൾ രാജ്യത്തെ സംസ്ഥാന നിയമസഭകളും അംഗീകരിക്കേണ്ടതുണ്ട്. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളുടേയ്യും അംഗീകാരം ലഭിച്ചാൽ ഇത് അന്തിമ അനുമതിക്കായി രാഷ്ട്രപതിയുടെ മുമ്പിലെത്തും. രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.
രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ജൂലൈ ഒന്നു മുതൽ രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായം നടപ്പിൽ വരുത്താനാകുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്.