മലപ്പുറം: പൊന്നാനി നെയ്തല്ലൂരിൽ സി.പി.എമ്മുകാർ ആർ.എസ്.എസ് പ്രവർത്തകരെ ആക്രമിച്ചു. കഴിഞ്ഞദിവസം രാത്രി താലൂക്കിന്റെ ചുമതലയുളള ശ്രീ വിൻഷാന്തിന്റെ വീട്ടിൽ കയറി സി.പി.എം പ്രവർത്തകർ അമ്മയുടെ വസ്ത്രം വലിച്ചു കീറുകയും കഴുത്തിലെ മാല പൊട്ടിക്കുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്യുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പിതാവിനെയും അടിച്ചു വീഴ്ത്തി അവശനാക്കി.
തുടർന്ന് ഇവരെ പൊന്നാനി ഹോസ്പിറ്റലിൽ എത്തിച്ച ആർ.എസ്.എസ് പ്രവർത്തകരായ പ്രമോദ്, സതീഷ്, ജയൻ, എന്നിവരെ ആശുപത്രിയിൽ വച്ച് നെയ്തല്ലൂരിലെ സംഘടിച്ചെത്തിയ സി.പി.എം പ്രവർത്തകർ വീണ്ടും ആക്രമിച്ചു.
അടുത്തിടെയായി പൊന്നാനി നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളായി മുക്കുതല, മാറഞ്ചേരി, പെരുമ്പടപ്പ്, അയിരൂർ, തെക്കൻ തിയ്യം, തുടങ്ങിയ പ്രദേശങ്ങളിൽ സി.പി.എം സംഘർഷം ഉണ്ടാക്കുകയാണെന്നും ആരോപണമുണ്ട്. കഴിഞ്ഞ പല തിരഞ്ഞടുപ്പുകളിലും ശക്തമായ സാന്നിദ്ധ്യവും, പ്രവർത്തനവുo നടത്തുന്ന ആർ.എസ്.എസിനും ബി.ജെ.പിക്കും ഉണ്ടായ വളർച്ചയിൽ വിറളി പൂണ്ടാണ് നിരന്തരം അക്രമം നടത്തുന്നതെന്നും ആക്ഷേപമുയരുന്നു.