ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പിന് ബിജെപി തുടക്കം കുറിച്ചു. ഡൽഹി രാം ലീല മൈതാനിയിൽ നടന്ന പഞ്ചപരമേശ്വർ എന്ന സമ്മേളനത്തിൽ അരലക്ഷത്തോളം ബിജെപി പ്രവർത്തകർ അണി നിരന്നു. ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, നിർമ്മല സീതാമാമൻ, വിനയ് സഹസ്ര ബുന്ധെ ഡൽഹി ഘടകം അദ്ധ്യക്ഷൻ മനോജ് തീവാരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അരലക്ഷത്തിലധികം വരുന്ന പാർട്ടി പ്രവർത്തകരെ പങ്കെടുപ്പിച്ചാണ് ബിജെപി ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്. പാർട്ടിയിലെ ബൂത്ത് തലത്തിലുള്ള പ്രവർത്തകരെല്ലാം അണി നിരന്നതോടെ രാം ലീല മൈതാനം കാവി കടലായി മാറി. ആംആദ്മി സർക്കാരിന്റെ ഭരണത്തിൽ മനം മടുത്ത ഡൽഹി ജനതയ്ക്ക് പുത്തൻ ഉണർവ് പകർന്നാണ് പ്രചരണം ആരംഭിച്ചത്.
കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, നിർമല സീതാരാമൻ, വിനയ് സഹസ്രബുദ്ധ പാർട്ടി ഡൽഹി ഘടകം അദ്ധ്യക്ഷൻ മനോജ് തിവാരി തുടങ്ങിയവർ അണി നിരന്ന പഞ്ച പരമേശ്വർ എന്ന മഹാ സമ്മേളനത്തിൽ പ്രവർത്തകർ ആവേശ ഭരിതരായിരുന്നു.
തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ ആം ആദ്മി സർക്കാർ ഡൽഹിയിൽ നടപ്പാക്കയിട്ടില്ല. പെൺകുട്ടികൾക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കാനാകാത്ത സാഹചര്യമാണ് ഡൽഹിയിലുള്ളതെന്നും തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് മുൻപ് ഇതിനെല്ലാം ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു.
രണ്ട് വർഷം മുൻപ് തുടങ്ങിയ ആംആദ്മി പാർട്ടി ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾ, ഗ്രൂപ്പ് കളിക്കുകയാണ്, എന്നാൽ ഗ്രൂപ്പുകളില്ലാതെ ഒറ്റ സ്വരത്തിൽ രാജ്യത്തെ ജനതയുടെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരേ ഒരു പാർട്ടി ബിജെപിയാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.