ഭോപ്പാൽ: തീവ്രവാദവും, അനധികൃത കുടിയേറ്റവുമടക്കം നിരന്തരം പ്രശ്നങ്ങൾക്കു കാരണമാകുന്ന പാകിസ്ഥാൻ – ബംഗ്ലാദേശ് അതിർത്തി ഉടൻ തന്നെ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. മദ്ധ്യപ്രദേശിലെ തെകാൻപൂരിലുളള ബി.എസ്.എഫ് അക്കാദമിയിൽ അസിസ്റ്റന്റ് കമാൻഡന്റുമാരുടെ പാസിംഗ് ഔട്ട് പരേഡിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയൽരാജ്യങ്ങളിൽ പോലും വിശ്വസനീയത നേടാൻ ഭാരത സൈന്യത്തിനു സാധിച്ചെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു,. അതിർത്തി പ്രദേശങ്ങളിലെ ഇടപെടലുകളിൽ അതിർത്തി രക്ഷാസേന നിർണ്ണായകമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം, പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന തീവ്രവാദം ഭാരതത്തിന് ഭീഷണിയാണെന്ന് അദ്ദേഹം വിലയിരുത്തിയിരുന്നു. തീവ്രവാദത്തെ അനുകൂലിക്കുന്ന നടപടികൾ അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ചർച്ചയ്ക്കില്ലെന്നും അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.