കണ്ണൂർ: തോമസ് ഐസക്കിന്റെ സംസ്ഥാന ബജറ്റിന്റെ പാത പിന്തുടര്ന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ബജറ്റിലും പല പദ്ധതികളുടെ നടത്തിപ്പ് കിഫ്ബിയെ ആശ്രയിച്ച്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ കിഫ്ബിയുടെ സഹായം തേടുകയാണ് ജില്ലാ പഞ്ചായത്ത്.
117 കോടി രൂപ വരവും, 109 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് 2017-2018 വര്‍ഷത്തേക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ അവതരിപ്പിച്ചത്. കാര്‍ഷിക വികസന പദ്ധതികള്‍ക്ക് ഊന്നല്‍, കണ്ണൂരിനെ തേന്‍ ജില്ലയാക്കല്‍, സ്ത്രീ സുരക്ഷയ്ക്കും ഭിന്നലിംഗക്കാര്ക്കുമുളള പദ്ധതികളുമുള്‍പ്പെടെ ഭാവനാപൂര്‍ണമായ നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടെങ്കിലും കിഫ്ബിയുടെ സഹായം പ്രതീക്ഷിച്ചുകൊണ്ടാണ് മിക്ക പദ്ധതികളുമെന്നതിനാല് പദ്ധതി നടത്തിപ്പിന്റെ പ്രായോഗിക പ്രശ്നങ്ങള്‍ മുഴച്ചുനില്ക്കുന്നു.
കഴിഞ്ഞ ബജറ്റില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ചിട്ടുളള ജൈവ പ്ലാന്റ്, അറവ് ശാല, പൊതു ശ്മശാനം എന്നിവ നടപ്പാക്കാന്‍ കിഫ്ബിയില്‍ നിന്ന് ഫണ്ട് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.