പനാജി: ഗോവയിൽ മയക്കുമരുന്ന് കടത്തിലേർപ്പെട്ടിരുന്ന ബ്രിട്ടീഷ് പൗരൻ അറസ്റ്റിൽ. ഡേവിഡ് ജോൺസൺ എന്നയാളാണ് ഗോവ പൊലീസിന്റെ പിടിയിലായത്. ലഹരിപദാർത്ഥങ്ങൾ വിതരണം ചെയ്തു പോന്നിരുന്നയാളാണ് ഡേവിഡെന്ന് പൊലീസ് പറഞ്ഞു.
ഇയാൾ താമസിച്ചിരുന്ന അൻജുന ഹൗസ് എന്ന വീട്ടിൽ നടത്തിയ റെയിഡിനേത്തുടർന്നാണ് അറസ്റ്റ്. ഇവിടെ നിന്നും 12 ലക്ഷം രൂപ വില വരുന്ന ലഹരിവസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ഗോവ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി മാഫിയകളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു.