കണ്ണൂർ: പാവപ്പെട്ടവന് ഉപകാരപ്രദമാകേണ്ട സഹകരണ സ്ഥാപനങ്ങളെ സി.പി.എം കോര്‍പറേറ്റ് സ്ഥാപനങ്ങളാക്കി മാറ്റിയെന്ന് ബി.ജെ.പി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്. രക്തസാക്ഷികളുടെ കൂത്തുപറമ്പില്‍ നിന്ന് രക്തസാക്ഷിത്വത്തെ വിറ്റ പരിയാരത്തേക്ക് യുവമോര്‍ച്ച നടത്തിയ പരിയാരം മോചനയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ സമരം നടത്തി കൂത്തുപറമ്പില്‍ അഞ്ച് രക്തസാക്ഷികളെ സൃഷ്ടിച്ച സി.പി.എം അധികാരത്തിലെത്തിയപ്പോള്‍ എഴുപത്തിയഞ്ചിലധികം സ്വാശ്രയ സ്ഥാപനങ്ങളാണ് അനുവദിച്ചതെന്ന് പി.കെ.കൃഷ്ണദാസ് പറഞ്ഞു. പിണറായി വിജയന്റെ സ്വാശ്രയ വിധേയത്വം അവസാനിപ്പിക്കുക, പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. കെ.പി.പ്രകാശ്ബാബുവിന്റെ നേതൃത്വത്തില്‍ പരിയാരം മോചനയാത്ര നടത്തിയത്.
കഴിഞ്ഞദിവസം കൂത്തുപറമ്പില്‍ നിന്നാരംഭിച്ച പദയാത്ര പരിയാരം മെഡിക്കല്‍ കോളേജിന് മുന്നില്‍ സമാപിച്ചു.