തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ എട്ട് മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 3,800ൽ അധികം ദളിത് പീഡനങ്ങൾ.1,200 കേസുകൾ രജിസ്റ്റർ ചെയ്തു. 65 പട്ടികജാതി പട്ടിക വർഗ്ഗ വനവാസി പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടു. ദളിതർക്ക് നേരെയുളള പീഡനങ്ങൾ വർദ്ധിച്ചിട്ടും പട്ടിക ജാതി കമ്മീഷന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്ന ആക്ഷേപം ശക്തമാകുന്നു.
65 പട്ടികജാതി പട്ടികവർഗ്ഗ വനവാസി പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടതിൽ 31 പേർ 15 വയസിന് താഴെയുളള കുട്ടികളാണ്. ഇവർ എല്ലാവരും തന്നെ നിരന്തരം പീഡനത്തിന് ഇരയായവരാണ്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട് ജില്ലകളാണ് ദളിതർക്കെതിരെയുളള കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഏറെ മുന്നിൽ. വലിയ തോതിൽ സംസ്ഥാനത്ത് ദളിത് പീഡനങ്ങൾ വർദ്ധിച്ചു വന്നിട്ടും പട്ടികജാതി കമ്മീഷൻ നിസ്സംഗത പാലിക്കുന്നവെന്ന ആരോപണങ്ങളും ശക്തമാണ്.