ലണ്ടൻ: ലണ്ടനിൽ യു.കെ പാർലമെന്റിനു മുന്നിൽ ഭീകരാക്രമനം. ആക്രമണത്തിൽ ർണ്ടു പേർ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
പാർലമെന്റ് മന്ദിരത്തിനു സമീപമുളള പാലത്തിലേക്ക് അക്രമികൾ കാർ ഇടിച്ചു കയറ്റുകയായിരുന്നു. അതിനേത്തുടർന്ന് അക്രമികളിലൊരാൾ ഒരു പൊലീസുദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ചു. സുരക്ഷാസൈനികർക്കെതിരേ നിറയൊഴിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റതിലേറെയും കാൽനടയാത്രക്കാരാണ്. കുത്തേറ്റ പൊലീസ് ഉദ്യോഗസ്ഥൻ ചികിത്സയിലാണ്.
കൊല്ലപ്പെട്ടവരിൽ ഒരാൾ പൊലീസ് ഉദ്യോഗസ്ഥനാണ്. മറ്റൊരാൾ അക്രമിയാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. പാർലമെന്റ് നടന്നുകൊണ്ടിരുന്ന സമയത്താണ് ആക്രമണമുണ്ടായത്.
അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ഇതു ഭീകരാക്രമണമായിത്തന്നെയാണ് കണക്കാക്കുന്നതെന്ന് ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് വ്യക്തമാക്കി. പ്രദേശത്ത് ജനങ്ങൾക്ക് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാസന്നാഹങ്ങൾ ശക്തിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.