റിയാദ് : സൗദി അറേബ്യയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു . മൂന്നു മാസത്തേക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഈ മാസം 29 മുതലാണ് പൊതുമാപ്പ്.
ഹജ്ജ്,ഉംറ,സന്ദർശക വിസകളിൽ വന്നതിനു ശേഷം അനധികൃതമായി രാജ്യത്ത് തങ്ങിയിരുന്ന വിദേശികൾക്ക് ആണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്.ഈ മാസം 29 മുതൽ മൂന്നു മാസത്തേക്കാണ് പൊതുമാപ്പ് നൽകിയിട്ടുള്ളത്.സ്പോൺസർമാർ പരാതി കൊടുത്തതിന്റെ പേരിൽ ഹുറൂബിൽ അകപ്പെട്ടവർക്കും മടങ്ങിപ്പോകുവാൻ അവസരം ലഭിക്കുമെന്നാണ് വാർത്തകൾ.
തന്റേതല്ലാത്ത കാരണം കൊണ്ട് നരകിച്ചിരുന്ന നൂറുകണക്കിന് വിദേശികൾക്ക് ഈ പ്രഖ്യാപനം ആശ്വാസം നൽകുന്നതാണ്.ഇത്തരക്കാർക്ക് നിയമ നടപടി നേരിടാതെ അവരവരുടെ നാടുകളിലേക്ക് മടങ്ങിപ്പോകുവാൻ അവസരം നൽകും.എന്നാൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല .
അനധികൃത കുടിയേറ്റക്കാർ പെരുകിയതായി അധികൃതർക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി.പാസ്സ്പോർട്ടും ഇക്കാമയും കൈവശം ഇല്ലാത്തവർ പൗരത്വം തെളിയിക്കുന്ന രേഖകൾ അതാത് എംബസികളിൽ നിന്ന് വാങ്ങിയിരിക്കണം. ഇതിനായി നയതന്ത്ര കാര്യാലയങ്ങൾ പ്രത്യേക കൗണ്ടറുകൾ തുറക്കുന്നതായിരിക്കും.
കൈവശം രേഖകൾ ഇല്ലാതെ നിൽക്കുന്ന ഇന്ത്യക്കാരെ എംബസിക്ക് ഒപ്പം സാമൂഹ്യ പ്രവർത്തകരും രംഗത്തിറങ്ങും. തൊഴിൽ ആഭ്യന്തര മന്ത്രാലയങ്ങൾ സംയുക്തമായിട്ടാണ് പൊതുമാപ്പ് തീരുമാനം കൈക്കൊണ്ടത്.