വയനാട്: കത്തോലിക്കാ സഭ അനാശാസ്യ പ്രവർത്തനങ്ങളുടെയും മനുഷ്യക്കടത്തിന്റെയും കേന്ദ്രങ്ങളാണെന്നും, പളളി വികാരിമാരുടെ നിരവധി കുട്ടികൾ സഭയുടെ അനാഥാലയങ്ങളിൽ വളരുന്നുണ്ടെന്നുമുളള വിവാദ വെളിപ്പെടുത്തലുമായി സിസ്റ്റർ മേരി ചാണ്ടി.
അവിഹിതത്തിൽ പിറന്ന അനേകം കുഞ്ഞുങ്ങളെ വികാരിമാർ കൊന്നിട്ടുണ്ട്. സഭയുടെ ചെയ്തികളിൽ മനം മടുത്തു സഭ വിട്ട തനിക്കു വധഭീഷണി നിലനിൽക്കുകയാണ്. കുപ്രസിദ്ധമായ മാനന്തവാടി കുഴിനിലം കൂട്ടക്കൊലയ്ക്ക് പിന്നിലും സഭയുടെ കരങ്ങൾ ആയിരുന്നെന്നും മേരി ചാണ്ടി പറയുന്നു.
ബിഷപ്പ് മാർ ജോസഫ് ആലഞ്ചേരിക്കെതിരെയും ആരോപണമുണ്ട്. ആളുകളെ തമ്മിലടിപ്പിക്കാൻ ബിഷപ്പ് ബഹുമിടുക്കനാണെന്നാണ് സിസ്റ്റർ പറയുന്നത്.
കൊട്ടിയൂർ ബലാത്സംഗക്കേസിൽ പണവും സ്വാധീനവും ഉപയോഗിച്ച് പാതിരിമാരും , കന്യാസ്ത്രീകളും നിയമക്കുരുക്കിൽ നിന്നും രക്ഷപ്പെടുന്നതിനിടയിലാണ് വെളിപ്പെടുത്തലുമായി സിസ്റ്റർ രംഗത്തെത്തിയത്. കൊലയും പീഡനങ്ങളും സഭയിൽ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. പക്ഷെ സഭയുടെ സ്വാധീനം ഉപയോഗിച്ച് എല്ലാം ഒതുക്കി തീർത്തു. പലതിനും താൻ നേർ സാക്ഷിയാണ്; സിസ്റ്റർ മേരി ചാണ്ടി ജനം ടി.വിയോടു പറഞ്ഞു.
വിവാദമായ കുഴിനിലം കൂട്ടക്കൊല മാനന്തവാടി രൂപതയിലെ പുരോഹിതന്മാരുടെ കാമവെറിയുടെ ഫലമായിരുന്നെന്നും ഇവര്‍ ഓര്‍മ്മിക്കുന്നു. വയനാട് ജില്ലയിൽ സഭയുടെ അനാഥമന്ദിരങ്ങളില്‍ കഴിയുന്ന കുട്ടികളിൽ അറുപത് ശതമാനവും പുരോഹിതന്മാരുടേയും കന്യാസ്ത്രീകളുടേയും മക്കളാണെന്നും അവർ വെളിപ്പെടുത്തി.