റാഞ്ചി: റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിയ്‌ക്കുന്നു. ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റിന് 120 റൺസ് എന്ന നിലയിലാണ്.
67 റൺസ് എടുത്ത ലോകേഷ് രാഹുലിന്‍റെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്. 42 റൺസുമായി മുരളി വിജയും 10 റൺസുമായി ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ. നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സിൽ 451 റൺസിൽ അവസാനിച്ചു. നായകൻ സ്റ്റീവൻ സ്മിത്തിന്‍റെയും ഗ്ലെൻ മാക്സ് വെല്ലിന്‍റെയും സെഞ്ച്വറികളാണ് ഓസിസിന് മികച്ച സ്കോർ സമ്മാനിച്ചത്.
സ്മിത്ത് 178 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യയ്‌ക്കായി രവീന്ദ്ര ജഡേജ അഞ്ചും ഉമേഷ് യാദവ് മൂന്നും വിക്കറ്റ് വീതം നേടി.