തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കുമെന്ന് അവകാശപ്പെടുന്ന ഇടത് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ആര്‍ദ്രം ജലരേഖ മാത്രമാകാന്‍ സാധ്യത. പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ അടിമുടി മാറണമെന്നിരിക്കെ പല സ്ഥലങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. സംസ്ഥാനത്തെ പ്രധാന ആശുപത്രിയായ മെഡിക്കല്‍ കോളേജില്‍ പോലും മൃഗങ്ങളേക്കാള്‍ പരിതാപകരമാണ് രോഗികളുടെ അവസ്ഥ.
സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സയുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയും രോഗികള്‍ക്ക് സൗഹാര്‍ദ്ദപരമായ അന്തരീക്ഷം പ്രദാന ചെയ്യുകയുമാണ് ആര്‍ദ്രം പദ്ധതിയെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. ഇതിനായി താലൂക്ക് ആശുപത്രി തലം മുതല്‍ മുകളിലേക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി സംവിധാനമാകും ഒരുക്കുകയെന്നും പ്രഖ്യാപനത്തിലുണ്ട്. പ്രാഥികാരോഗ്യ കേന്ദ്രങ്ങളുടെ പോലും നിലവാരം ഉയര്‍ത്തി സമ്പൂര്‍ണ ആരോഗ്യ പരിരക്ഷ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുമ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പോലും അവസ്ഥ പരിതാപകരമാണ്
ക്യാഷ്വാല്‍റ്റിയില്‍ പരിഗണന കിട്ടാന്‍ മൃഗങ്ങളെപ്പോലെ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരുന്നിടം മുതല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സക്കായി മാസങ്ങളാണ് സമയമെടുക്കുന്നത്. സമയം കിട്ടിയാല്‍ തന്നെ കൊടും ചൂടത്ത് വരാന്തകളില്‍ മണിക്കൂറുകള്‍ കുത്തിയിരിക്കേണ്ടിയും വരും. കാര്‍ഡിയോളജി, അനസ്തേഷ്യ, ന്യൂറോളജി എന്ന് വേണ്ട എല്ലായിടത്തും സമാനമാണ് സ്ഥിതി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോലും ഇതാണ് സ്ഥിതിയെങ്കില്‍ ജില്ലാ താലൂക്ക് ആശുപത്രികളിലെ കാര്യം ആലോചിക്കാവുന്നതേയുള്ളൂ. അതിനാല്‍ത്തന്നെ ബജറ്റില്‍ കയ്യടി വാങ്ങിയ ആര്‍ദ്രം അകാലചരമമടയാനാണ് സാധ്യത