കോട്ടയം: കേരളത്തിൽ സ്ത്രീകൾക്ക് നേരെ വർദ്ധിച്ച് വരുന്ന അതിക്രമങ്ങളിൽ ആശങ്ക അറിയിച്ചുകൊണ്ടുള്ള പെൺകുട്ടിയുടെ പോസ്റ്റ് വൈറലാകുന്നു. ആര്യാ ഷാജി എന്ന പെൺകുട്ടി തന്റെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.
ഞാൻ 23 വയസുള്ള ഒരു പെൺകുട്ടിയാണ് എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഝാന്‍സി റാണിയെപ്പോലെ കല്‍പ്പന ചൗളയെപ്പോലെ, എന്റെ അമ്മയെപ്പോലെ ഒരുപാടു സ്വപ്നങ്ങള്‍ കീഴടക്കി ജീവിക്കാന്‍ ആഗ്രഹിക്കുന്ന പെണ്ണാണ് ഞാൻ. പക്ഷേ എന്റെ വിധിയും ജിഷയെപ്പോലെ സൗമ്യയെപ്പോലെ മിഷേലിനെപ്പോലെ ആയാല്‍, മൂന്നാം നാള് എന്റെ ശരീരം കായലില്‍ നിന്നോ കടലില്‍ നിന്നോ കണ്ടെടുത്താല്‍ എന്റെ കൂട്ടുകാര്‍ വിഷമിക്കരുത്.
ഫേസ്ബുക്കിൽ ഹാഷ്ടാഗ് സൃഷ്ടിക്കരുത്, നീതി തേടാന്‍ പറഞ്ഞു കെഞ്ചരുത് ,അതൊന്നും കാണാന്‍ ഇവിടെ അധികാരികള്‍ ഇല്ല. എന്റെ അമ്മയോടു എന്റെ ചിതയില്‍ ചാടി മരിക്കാന്‍ പറയണം. കാരണം ഒരു കോടതിയും അവരുടെ കണ്ണുനീരിനു നീതി കൊടുക്കില്ല. ഒരു പോലീസുകാരനും അമ്മയുടെ മകളുടെ ഘാതകരെ കണ്ടെത്തില്ല.
ഒരു മാദ്ധ്യമങ്ങള്‍ക്ക് മുന്നിലും അമ്മ കരയരുത്, നീതി ആവശ്യപ്പെടരുത് കാരണം അവര്‍ക്ക് അത് റേറ്റിംഗ് കൂട്ടാനുള്ള ഉരു മാർഗമാണ്. അല്ലെങ്കില്‍ മറ്റൊരു കേസ് കിട്ടുന്നത് വരെയുള്ള ഇര മാത്രം.
നഷ്ടം അമ്മക്ക് മാത്രമാണ്. നാളെ അമ്മയ്ക്കും ഇത് സംഭവിക്കാം. അന്ന് കരയാന്‍ ഞാൻ പോലും ഇല്ലാത്തതിനാല്‍ അമ്മ എന്നോടൊപ്പം ചിതയില്‍ ചാടി മരിക്കുക. എന്ന് പറഞ്ഞാണ് പെൺകുട്ടി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.