പാകിസ്ഥാൻ, ഭീകരരെ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറിയെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ. യു എൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധി നബാനിതാ ചക്രബർത്തിയാണ് പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ചത്.
യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ മുപ്പത്തിനാലാം പൊതുയോഗത്തിലാണ് നബാനിതാ ചക്രബർത്തി പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ചത്. പാക് ഭരണകൂടം ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുകയാണെന്നും നബാനിതാ ചക്രബർത്തി ആരോപിച്ചു. പാകിസ്ഥാനിൽ ഹിന്ദുക്കളും ക്രിസ്താനികളും ഷിയാ അഹമ്മദീയ വിഭാഗത്തിൽ പെട്ടവരും കൊടിയ പീഡനങ്ങളാണ് അനുഭവിക്കുന്നത്.
ഇന്ത്യയിൽ ന്യൂപക്ഷത്തുനിന്നുള്ളവർ പ്രധാനമന്ത്രിയായിട്ടുണ്ട്. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും വിവിധവകുപ്പുകളിൽ മന്ത്രിമാരുമായിട്ടുണ്ട്. ചലച്ചിത്രമേഖലയിലും ക്രിക്കറ്റിലുമെന്ന് വേണ്ട സകലമേഖയകളിലും ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ എത്തിയിട്ടുണ്ട്. എന്നാൽ പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്ക് ഇതിന്റെയൊക്കെ നിഴലെങ്കിലുമാകാനായിട്ടുണ്ടോയെന്നും നബാനിതാ ചക്രബർത്തി ചോദിച്ചു.
പാകിസ്ഥാന്റെ ഇടപെടൽ മൂലം പക് അധീനകശ്മീരിൽ വിഭാഗീയതയും സംഘർഷങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും രൂക്ഷമായിരിക്കുകയാണെന്നും നബാനിതാ ചക്രബർത്തി ആരോപിച്ചു.