യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്ബോളിൽ ലെസ്റ്റർ സിറ്റിയും യുവന്‍റസും ക്വാർട്ടർ ഫൈനലിൽ എത്തി. ലെസ്റ്റർ സിറ്റി സെവിയയെയും, യുവന്‍റസ് പോട്ടോയെയുമാണ് തോൽപ്പിച്ചത്.
പ്രീ ക്വാർട്ടർ ആദ്യ പാദത്തിൽ ലെസ്റ്റർ സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച ആത്മ വിശ്വാസവുമായാണ് സെവിയ രണ്ടാം പാദത്തിന് ഇറങ്ങിയത്. എന്നാൽ കളി തുടങ്ങി 27ആം മിനിറ്റിൽ വെസ് മോർഗനിലൂടെ ലെസ്റ്ററിന്‍റെ ആദ്യ ഗോൾ പിറന്നു. 54 ആം മിനിറ്റിൽ മാർക്ക് ആൽബർട്ടിനിലൂടെ ലെസ്റ്ററിന് രണ്ടാം ഗോൾ.
80 ആം മിനിറ്റിൽ സെൽവിയക്ക് അനുകൂലമായ പെനാൽറ്റി ലഭിച്ചെങ്കിലും ലെസ്റ്റർ ഗോളി അത് തട്ടി അകറ്റി. ഇതോടെ രണ്ടാം പാദത്തിൽ രണ്ട് ഗോൾ വിജയവുമായി ലെസ്റ്റർ ക്വാർട്ടറിലെത്തി.
അതേസമയം ആദ്യ പാദത്തിലെ രണ്ട് ഗോൾ വിജയത്തിന്‍റെ ആത്മവിശ്വാസവുമായി ഇറങ്ങിയ യുവന്‍റസ്, പോർട്ടോയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്. 42ആം മിനിറ്റിൽ ദൈബാലെയാണ് യുവന്‍റസിനായി ഗോൾ നേടിയത്.