കൊച്ചി: കൊച്ചിയിലെ സി എ വിദ്യാർത്ഥിനി മിഷേലിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ പിന്തുടർന്ന തലശേരി സ്വദേശിയെയും ചെന്നൈയിൽ വിദ്യാർത്ഥിയായ ഒരാളുമാണ് പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
അതേസമയം പ്രതികളെ സംരക്ഷിക്കുകയാണ് പൊലീസ് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
അതിനിടെ മിഷേൽ ഷാജിയുടെ മരണം ചർച്ച ചെയ്യണമന്നാവശ്യപ്പെട്ട് സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. അനൂപ് ജേക്കബാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. സംഭവത്തിൽ പൊലീസ് അനാസ്ഥ കാട്ടിയെന്ന് പ്രതിപക്ഷം ഉന്നയിച്ചു.
തുടർന്ന് മിഷേൽ ഷാജിയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.