കോട്ടയം : നോട്ട് നിരോധിച്ച ശേഷം കെ എസ് ആര് ടി സി മുഖേന കള്ളനോട്ട് വെളുപ്പിച്ചെന്ന പരാതിയില്‍ 3 ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് കേസെടുക്കാന്‍ ഉത്തരവ്.വിജലന്‍സ് അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാൺ നടപടി.മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.
മൂവാറ്റുപുഴ കെ എസ് ആര് ടി സി ഡിപ്പോയിലെ ക്യാഷ് സൂപ്രണ്ട് മഞ്ജുള ഐപ്പ്,ജൂനിയര്‍ അസിസ്റ്റന്റുമാരായ സുല്‍ഫിത്ത്,സുഹറ തുടങ്ങിയവരെ പ്രതി ചേര്‍ത്ത് കേസെടുക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.നോട്ട് നിരോധനത്തിന് ശേഷം മൂവാറ്റുപുഴ ഡിപ്പോയില്‍ വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചതായാണ് വിജിലന്‍സിന് ലഭിച്ച പരാതി.
തുടര്‍ന്ന് നടത്തിയ അന്വഷണത്തില്‍ ക്രമക്കേട് കണ്ടത്തിയതിനെ തുടര്‍ന്നാണ് നടപടി.പത്തൊമ്പതര ലക്ഷം രൂപയുടെ ക്രമക്കേടാണ് അന്വേഷണത്തില്‍ കണ്ടത്തിയത്.അതേസമയം എംപ്ലോയിസ് കോപ്പറേറ്റിവ് സൊസൈറ്റി മുഖേന കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു പരാതിക്കാരന് ആരോപിച്ചത്.എന്നാല്‍ ഇതു സംബന്ധിച്ച് തെളിവ് ലഭിച്ചില്ലെന്നാണ് അന്വഷണ റിപ്പോര്‍ട്ട്.3 ജീവനക്കാരെ കൂടാതെ മറ്റാര്ക്കെങ്കിലം സംഭവത്തില്‍ പങ്ക് ഉണ്ടോയെന്ന് പരിശോധിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.