പാലക്കാട്: വാളയാറിൽ പെൺകുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളുടെ അമ്മയുടെ സഹോദരിയുടെ മകൻ മധു, അയൽവാസി പ്രദീപ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഇവർക്കെതിരേ ബലാത്സoഗ കുറ്റം, ആത്മഹത്യാ പ്രേരണ, പട്ടികജാതി-പട്ടികവർഗ സംരക്ഷണ നിയമം, പോക്സോ നിയമം എന്നിവ ചുമത്തി കേസെടുത്തു.
പെൺകുട്ടികളുടെ അമ്മയുടെ ചെറിയച്ഛന്റെ മകൻ മധു, ഇവരുടെ വീട്ടിൽ കുറേക്കാലമായി താമസിച്ചു വരുന്ന ഇടുക്കി സ്വദേശി ഷിബു എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ പെൺകുട്ടികളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുതായി തെളിഞ്ഞു. പ്രതികളെ ഉച്ചയ്ക്കുശേഷം കോടതിയിൽ ഹാജരാക്കും.