കൊൽക്കൊത്ത: കൊൽക്കൊത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് കര്‍ണനെതിരെ സുപ്രീം കോടതിയുടെ അറസ്റ്റ് വാറണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ജഡ്ജിക്കെതിരെ സുപ്രീം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്.
ജസ്റ്റിസ് കർണനെ അറസ്റ്റ് അറസ്റ്റ് ചെയ്യുന്നതിനുളള നടപടികള്‍ തുടങ്ങാൻ കൊൽക്കൊത്ത പൊലീസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഏഴംഗ ബഞ്ചിന്റേതാണ് നിർദ്ദേശം. കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകാത്തതിനാലാണ് നടപടി.
മുന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെയും മദ്രാസ് ഹൈക്കോടതി ജഡ്ജിക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചതിനെതിരെയാണ് കര്‍ണനെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. അദ്ദേഹത്തിന്റെ എല്ലാ ജുഡീഷ്യല്‍ അധികാരങ്ങളും സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇന്ത്യന്‍ നീതിന്യായചരിത്രത്തില്‍ ആദ്യമായാണ് ഹൈക്കോടതി ജസ്റ്റിസിനുനേരെ സുപ്രീം കോടതി കോടതിയലക്ഷ്യ നടപടികളാരംഭിക്കുന്നത്.
അതേസമയം സുപ്രീംകോടതിയുടേത് ജാതീയമായ പക പോക്കലാണന്ന് സുപ്രീം കോടതി രജിസ്ട്രാര്‍ ജനറലര്ക്കയച്ച കത്തിൽ ജസ്റ്റിസ് കർണൻ ആരോപിച്ചിരുന്നു. തനിക്കെതിരെ ഇപ്പോള്‍ നടക്കുന്നത് സവര്‍ണ ജഡ്ജിമാരുടെ അധികാര ദുര്‍വിനിയോഗമാണെന്നും, താന്‍ ദളിതനായതുകൊണ്ടാണ് ഇത്തരം നടപടികള്‍ നേരിടേണ്ടി വരുന്നതെന്നും. ജസ്റ്റിസ് കര്ണന് രജിസ്ട്രാര്‍ക്കയച്ച കത്തില്‍ ആരോപിക്കുന്നു.