തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു . കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകനാണ് മികച്ച നടൻ . അനുരാഗക്കരിക്കിൻ വെള്ളത്തിലെ അഭിനയത്തിന് രജീഷ വിജയൻ മികച്ച നടിയായി . വിധു വിൻസെന്റ് സംവിധാനം ചെയ്ത മാൻഹോളാണ് മികച്ച ചിത്രം . ഒറ്റയാൾപ്പാത മികച്ച രണ്ടാമത്തെ ചിത്രമായി . കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രമായി മഹേഷിന്റെ പ്രതികാരത്തെ തിരഞ്ഞെടുത്തു .വിധു വിൻസന്റാണ് മികച്ച സംവിധായിക. സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ സംവിധാനത്തിനുള്ള പുരസ്കാരം ലഭിക്കുന്ന ആദ്യ സ്ത്രീയാണ് വിധു.
അവാർഡുകൾ
മികച്ച നടന്: വിനായകന്
മികച്ച നടി: രജിഷ വിജയന്
മികച്ച ചിത്രം: മാന്‍ഹോള്‍
ജനപ്രിയ ചിത്രം : മഹേഷിന്റെ പ്രതികാരം
മികച്ച സംവിധായിക: വിധു വിന്‍സെന്റ്
മികച്ച സ്വഭാവ നടന്: മണികണ്ഠന്
മികച്ച സ്വഭാവ നടി: കാഞ്ചന
മികച്ച സംഗീത സംവിധായകന്: എം.ജയചന്ദ്രന് (കാംബോജി)
മികച്ച ഗായകന്: സൂരജ് സന്തോഷ് (തനിയേ മിഴികള്‍..ഗപ്പി)
മികച്ച ഗായിക: ചിത്ര(കാംബോജി)
മികച്ച ഗാനരചയിതാവ്: ഒ.എന്‍.വി(കാംബോജി)
മികച്ച ബാലതാരം: ചേതന്‍(ഗപ്പി)
മികച്ച കഥ:സലീം കുമാര്‍(കറുത്ത ജൂതന്)
മികച്ച തിരക്കഥ: ശ്യാം പുഷ്ക്കരന്‍ (മഹേഷിന്റെ പ്രതികാരം)
മികച്ച പശ്ചാത്തല സംഗീതം:വിഷ്ണു വിജയന്