നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിരാട് ഡീ കമ്മീഷന് ചെയ്തു. ഇന്ത്യൻ നാവിക സേനയുടെ അഭിമാനമായിരുന്ന വിരാടിന്റെ ഡീ കമ്മീഷൻ ചടങ്ങിൽ നാവിക സേനാ മേധാവി സുനിൽ ലാംബ അടക്കമുള്ള പ്രമുഖർ പങ്കെടുത്തു.
30 വർഷത്തെ സേവനത്തിനൊടുവിലാണ് ഐഎൻഎസ് വിരാട് ചരിത്രത്തിന്റെ ഭാഗമായത്. മുംബൈയിൽ നടന്ന ചടങ്ങിൽ നാവിക മേധാവിയുടെയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരുടെയും സാനിധ്യത്തിലായിരുന്നു വിരാടിന് യാത്രയയപ്പ് നൽകിയത്.
വിരാടിനെ യുദ്ധവിമാനങ്ങളുടെ മ്യൂസിയമാക്കാൻ നിർദേശം ലഭിച്ചിട്ടിട്ടുണ്ടെന്നും അന്തിമ തീരുമാനം പ്രതിരോധ മന്ത്രാലയം കൈകകൊള്ളുമെന്നും നാവിക മേധാവി ലാംബ പറഞ്ഞു.
മ്യൂസിയമാക്കാൻ അന്ധ്രപ്രദേശ് സർക്കാർ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ അതിന് കോടികൾ ചിലവ് വരുമെന്നതാണ് തീരുമാനം വൈകാൻ കാരണം.നിരവധി യുദ്ധ മുഖങ്ങളിൽ ഇന്ത്യൻ നാവിക സേനയുടെ കരുത്തായിരുന്നു വിരാട്.
500,000 നോട്ടിക്കൾ മൈൽ ദൂരം സഞ്ചരിച്ച ശേഷമാണ് ഐഎൻഎസ് വിരാട് യാത്ര അവസാനിപ്പിച്ചത്.