ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ ഇടുക്കിയിലെ തോട്ടം മേഖലയ്ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ പലതും നല്‍കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി രാജേഷ്. ജില്ലയില്‍ ഏറ്റവും കഷ്ടതകള്‍ അനുഭവിക്കുന്നത് പീരുമേട്ടിലെ തോട്ടം തൊഴിലാളികളാണെന്നും തോട്ടം മേഖലയില്‍ നടക്കുന്ന ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും വി.വി രാജേഷ് പറഞ്ഞു. പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോളുടെ വീട്ടിലേക്ക് നടത്തിയ പട്ടിണിമാര്‍ച്ച് ഉദ്ഘാടനം ചെയ്തതിനു ശേഷം ജനം ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും കൂടുതല്‍ കഷ്ടതകള്‍ അനുഭവിക്കുന്ന പീരുമേട്ടിലെ തോട്ടം തൊഴിലാളികൾക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ ഒന്നും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും വി.വി രാജേഷ് കൂട്ടിച്ചേര്‍ത്തു. പീരുമേടില്‍ വര്‍ഷങ്ങളായി അടഞ്ഞു കിടന്നിരുന്ന ടീ കമ്പനികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുമെന്ന് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും തോട്ടം ഉടമകള്‍ക്ക് അനുകൂലമായ നിലപാടാണ് നിലവില്‍ എം.എല്‍.എ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.