ന്യൂഡൽഹി: സംസ്ഥാനത്ത് സി.പി.എം നടപ്പിലാക്കാനാഗ്രഹിക്കുന്നത് കലാപമാണെന്ന് സുബ്രഹ്മണ്യൻ സ്വാമി. കല്ലാച്ചിയിലെ ആർ.എസ്.എസ് കാര്യാലയത്തിന് സി.പി.എം അക്രമികൾ തീയിട്ട വാർത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുടെ 256ആം അനുച്ഛേദമനുസരിച്ച് പിണറായി വിജയന് താക്കീതു നൽകണമെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. ഭരണഘടനയ്ക്കു വിധേയമായി ഭരണം മുൻപോട്ടു കൊണ്ടു പോകാൻ കഴിയില്ലെങ്കിൽ അധികാരത്തിൽ തുടരാൻ അർഹതയില്ല. ആക്രമണങ്ങൾ വീണ്ടും തുടരുകയാണെങ്കിൽ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനം ജിഹാദികളുടെ സ്വന്തം നാടായി മാറിയിട്ടും സർക്കാരിന് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി ചൂണ്ടിക്കാട്ടി. ഹൈന്ദവ വോട്ടുകൾ വിഭജിച്ച് ഭരണം നടത്തുന്ന സി.പി.എമ്മിന് ഹൈന്ദവശക്തികൾ ഏകീകരിച്ചാൽ പരാജയപ്പെട്ടു പോകുമെന്ന് നന്നായറിയാമെന്നും സ്വാമി വ്യക്തമാക്കി. ദേശീയ ശക്തികളെയെല്ലാം നിരന്തരം ആക്രമിക്കുകയെന്നതാണ് സി.പി.എമ്മിന്റെ നയമെന്നും സുബ്രഹ്മണ്യൻ സ്വാമി ചൂണ്ടിക്കാട്ടി.