ബംഗളൂരു : കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗലാപുരം പ്രസംഗത്തിനെതിരെ കർണാടക ഭക്ഷ്യ മന്ത്രി യു ടി ഖാദർ . മത സൗഹാർദ്ദത്തിന്റെ പേരു പറഞ്ഞ് നടത്തിയ റാലിയിൽ ഉയർന്ന മുദ്രാവാക്യങ്ങൾ അതിനു വേണ്ടിയായിരുന്നില്ല. പിണറായി വിജയൻ നടത്തിയ പ്രസംഗവും മതസൗഹാർദ്ദം വളർത്താനുതകുന്നതായിരുന്നില്ലെന്ന് ഖാദർ ചൂണ്ടിക്കാട്ടി
പിണറായിയുടെ പ്രസംഗത്തെ ശക്തമായി അപലപിക്കുന്നു . പിണറായിയുടെ ചെറിപ്പിന്റെ വാറഴിക്കാൻ സംഘപരിവാറിനു യോഗ്യതയിലെന്ന് പറഞ്ഞത് തെറ്റായിപ്പോയെന്നും ഖാദർ പറഞ്ഞു . അത് മനപ്പൂർവ്വമായിരുന്നില്ല .
ഏതെങ്കിലും ഒരു സംഘടനയെ അധിക്ഷേപിക്കണമെന്നും ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സുഹൃത്തുക്കളും പരാമർശം ശരിയായില്ലെന്ന് തന്നോട് പറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. ഖാദറിന്റെ പരാമർശത്തിനെതിരെ പാർട്ടിയിൽ നിന്ന് തന്നെ പ്രതിഷേധം ഉയർന്നിരുന്നു.
പിണറായി വിജയൻ മുഖ്യമന്ത്രിയായതിനു ശേഷം കേരളത്തിൽ പ്രത്യേകിച്ച് കണ്ണൂരിൽ സംഘപരിവാർ പ്രവർത്തകർക്ക് നേരേ നടക്കുന്ന ആക്രമണങ്ങൾക്കെതിരെയാണ് മംഗലാപുരത്ത് പ്രതിഷേധം ഉയർന്നത് . ഫെബ്രുവരി 25 ന് ഹർത്താൽ പ്രഖ്യാപിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.
സംസ്ഥാന സർക്കാരിന്റെ കടുത്ത സുരക്ഷയിലാണ് പിണറായി വിജയന്റെ പരിപാടി നടന്നത് . തന്റെ സംഘടനയ്ക്ക് മംഗലാപുരത്തെ സംഘപരിവാറിന്റെ ഭീഷണിയെ നേരിടാനുള്ള ശക്തിയില്ലെന്നും അതുകൊണ്ട് തന്നെ ശക്തമായ സുരക്ഷ തന്നതിൽ നന്ദിയുണ്ടെന്നും പിണറായി കർണാടക മുഖ്യമന്ത്രിക്കയച്ച കത്തിൽ പറഞ്ഞിരുന്നു