കൽപ്പറ്റ : നടിയെ ആക്രമിച്ച സംഭവത്തിനു പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്.പ്രതികളെ ഉടന്‍ പിടികൂടി ഗൂഢാലോചന പുറത്തുകൊണ്ടുവരാനായി അന്വേഷണത്തിനു സ്പെഷ്യല്‍ ടീമിനെ (S.I.T) നിയോഗിക്കണം.
സിപിഎമ്മിന്റെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞത് മാര്ക്സിറ്റുകാരെ തടയാന്‍ വന്നാല്‍ ബിജെപി നേതാക്കള്‍ കേരളത്തില്‍ വഴി നടക്കില്ലെന്നാണ്. കേരളത്തില്‍ ബിജെപിയെ വഴിതടയാന്‍ മാത്രം വളര്‍ന്ന നേതാക്കള്‍ സിപിഎമ്മിലില്ല. മാത്രമല്ല, സിപിഎമ്മിനെ നേരിടാനുള്ള സംഘടനാശക്തി ആര്‍എസ്എസ്സിനും ബിജെപിക്കുമുണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു
മുന്‍ ഡിജിപി സെന്‍കുമാറിനെ ഭീഷണിപ്പെടുത്തി വായടപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.പിണറായി വിജയന് വൈകാതെ വിഎസ് അച്യുതാനന്ദനെയും ബിജെപിയാക്കും.ജയിലില്‍ നിന്ന് ഗുണ്ടകളെ ഇറക്കി കശാപ്പ് രാഷ്ട്രീയം ശക്തമാക്കാനാണ് സിപിഎം ശ്രമിച്ചത്.അത് ഗവര്‍ണ്ണര്‍ തടഞ്ഞില്ലായിരുന്നുവെങ്കില്‍ കേരളം ഒരു കലാപഭൂമിയായി മാറിയേനെ. ആയുധ പരിശീലനത്തിന്റെ പേര് പറഞ്ഞിട്ട് ആര്‍എസ്എസിനെ നിരോധിച്ചാല്‍ പിണറായി വിജയന് വിവരം അറിയും.മാര്‍ക്സിസ്റ്റ് അക്രമത്തിനെതിരെ ഇന്ന് ദേശവ്യാപകമായി പ്രതിഷേധം നടക്കുന്നുണ്ട്. രാജ്യത്ത് അസാധുവാക്കിയ നോട്ടിന്റെ വില പോലും സിപിഎമ്മിന് ഇല്ലെന്നും ശോഭ പരിഹസിച്ചു