ന്യൂഡൽഹി: നോട്ട് നിരോധനം രാജ്യത്തെ സാമ്പത്തിക മേഖലയെ ബാധിച്ചിട്ടില്ലെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസ്. നോട്ട് നിരോധനത്തിനെതിരെ ചിലർ വസ്തുതാ വിരുദ്ധമായ പ്രചരണങ്ങൾ നടത്തിയെന്നും, ജിഡിപി പ്രതീക്ഷിച്ചതിലും കൂടുതൽ ഉയർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നോട്ട് നിരോധനത്തിന് ശേഷം കുപ്രചരണങ്ങൾ ശക്തമായിരുന്നു. നിരോധനം രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ താറുമാറാക്കിയെന്ന തരത്തിലായിരുന്നു ആരോപണങ്ങൾ. എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ഇത് ബാധിച്ചിട്ടില്ലെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് വ്യക്തമാക്കി. നോട്ട് നിരോധനത്തിന് ശേഷം ജിഡിപിയിൽ 6.1 ശതമാനം വളർച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ രാജ്യം 7 ശതമാനം വളർച്ച കൈ വരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ എടിഎമ്മു കളിൽ നിന്നും 2000 രൂപയുടെ കള്ള നോട്ടുകൾ ലഭിച്ചിരുന്നു. ഇതിൽ പൊലീസ് അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. പൊലീസ് അന്വേഷണത്തിന്റെ കീഴിലാണെന്നും വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതെ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.