തിരുവനന്തപുരം : പിതാവിനും പുത്രനും എന്ന സിനിമ സെൻസർ ബോർഡ് നിരോധിച്ചിട്ട് വർഷം അഞ്ചു കഴിഞ്ഞെന്ന് സിനിമയുടെ സംവിധായകൻ ടി ദീപേഷ് . പുരോഗമനക്കാരോട് ഇത് നേരിട്ട് പറഞ്ഞതാണെന്നും ആരും ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് മിണ്ടിയില്ലെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ദീപേഷിന്റെ കുറ്റപ്പെടുത്തൽ .
പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ വാർത്ത കണ്ടപ്പോഴാണ് ഇതിനെക്കുറിച്ച് ഓർത്തതെന്നും ദീപേഷ് പറയുന്നു . ഒരു വിഭാഗക്കാർക്ക് മാത്രമേ ആവിഷ്കാര സ്വാതന്ത്ര്യമുള്ളോയെന്നും ദീപേഷ് ചോദിക്കുന്നു.ആവശ്യപ്പെട്ടാൽ ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിക്കാമെന്നും ദീപേഷ് വ്യക്തമാക്കുന്നുണ്ട്.
കളിയാട്ടത്തിന്റെ തിരക്കഥാകൃത്തായ ബൽറാം മട്ടന്നൂർ തിരക്കഥയെഴുതിയ ചിത്രമാണ് പിതാവും പുത്രനും പരിശുദ്ധാത്മാവിനും . 2013 ലാണ് ചിത്രം സെൻസറിംഗിന് അയച്ചത്.സിനിമ കണ്ടുകഴിഞ്ഞശേഷം അഞ്ചംഗ സെന്‍സറിങ് കമ്മറ്റി ബല്‍റാമിനെയും മറ്റും ചര്‍ച്ചയ്ക്ക് വിളിച്ചു. ഈ സിനിമ പുറത്തിറങ്ങിയാല്‍ മതവികാരം വ്രണപ്പെടുമെന്നും അനുമതി നല്‍കാനാവില്ലെന്നും അറിയിച്ചു.
എല്‍സിറ്റ, ജസീന്ത എന്നീ പേരുകളുള്ള രണ്ട് കന്യാസ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാക്കി നന്മതിന്മകളുടെ കഥ പറയുന്നതാണ് സെന്‍സറിങ് കമ്മറ്റിയെ പ്രകോപിപ്പിച്ചത്. ”ഈ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ കലാപമുണ്ടാകും” എന്നാണ് അനുമതി നിഷേധിക്കാന്‍ കാരണമായി പറഞ്ഞത്.
ദീപേഷിന്റെ പോസ്റ്റ്