ന്യൂഡൽഹി : മദ്രസയും സരസ്വതി വിദ്യാലയവും തമ്മിൽ വ്യത്യാസമില്ലെന്നും രണ്ടിടത്തും പഠിപ്പിക്കുന്നത് വിദ്വേഷമാണെന്നും കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് . സിംഗിന്റെ മദ്രസ വിരുദ്ധ പരാമർശത്തിനെതിരെ മുസ്ളിം നേതാവിന്റെ പരാതിയെ തുടർന്ന് ഹൈദരാബാദ് പോലീസ് കേസെടുത്തു.
കഴിഞ്ഞ ഫെബ്രുവരി 22 നാണ് ദിഗ്വിജയ് സിംഗ് ട്വിറ്ററിൽ വിവാദ പരാമർശം നടത്തിയത് . മദ്രസകളും സരസ്വതി ശിശുമന്ദിരങ്ങളും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് ഞാൻ കരുതുന്നില്ല . രണ്ടും വിദ്വേഷമാണ് പ്രചരിപ്പിക്കുന്നത് എന്നായിരുന്നു ട്വീറ്റ്.
മജിലിസ് ബച്ചാവോ തെഹരീക് എന്ന സംഘടനയുടെ വക്താവ് അംജദുള്ള ഖാൻ ആണ് പരാതി നൽകിയത് . മുസ്ളിങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പരാതി നൽകിയത്. ഹിന്ദു ഇതര മതസ്ഥരുടെ കുട്ടികളും പഠിക്കുന്ന സരസ്വതി വിദ്യാലയങ്ങൾക്കെതിരെയുള്ള ദിഗ്വിജയിന്റെ പരാമർശത്തിൽ പ്രതിഷേധമുയരുന്നുണ്ടെങ്കിലും ആരും പരാതി നൽകിയിട്ടില്ല .